Email your collections about Mammootty to this blog: mammoottyfanclub.2011@blogger.com my mail address:mammoottyfanclub@gmail.com

Thursday, February 4, 2010

ആണ്‍കിളിയുടെ താരാട്ട് നിലച്ചു,

















ആ ആണ്‍കിളിയുടെ താരാട്ട്
നിലച്ചു,മലയാളത്തിന്റെ ചിരി
മാഞ്ഞു പോയി.സത്യന്,നസീര്‍,മധു,മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ്ഗോപി,ജയറാം,ദിലീപ്,തുടങ്ങി പ്രിത്വിരാജ് വരേയുള്ള മുന്നു പതിറ്റാണ്ട് കാലത്തെ സൂപ്പര്‍ താരങ്ങളുടെ സഹനടനും സഹപ്രവര്‍ത്തകനുമായിരുന്ന കൊചിന്‍ ഹനീഫ നമ്മെ വിട്ടുപോയി.വര്‍ഷങ്ങള്ക്കു മുമ്പെ ക്രൂരതയുടെ പര്യായമായി നമ്മെ കൊണ്ട് ഒരു പാട് വെറുപ്പിച്ചു,.കുടുമ്പബന്ധങ്ങളുടെ കഥകള്‍ പറഞ്ഞും നമ്മുക്ക് മുന്നില്‍ അവതരിപ്പിച്ചും നമ്മളെ കൊണ്ടേറെ ചിന്തിപ്പിച്ചു,മനസ്സില്‍ നന്മയും ഭയവും നി
റഞ്ഞു നി
ല്ക്കുന്ന ചട്ടമ്പിയായും കാര്യസ്ഥനായും നമ്മെ ഒരു പാട് ചിരിപ്പിച്ചു.നായക കഥപാത്രങ്ങളൊന്നും കെട്ടിയാടാതെ സൂപ്പര്‍ താരപദവി എന്ന അലങ്കരമില്ലാതെയും സിനിമയില്‍ അഭിനയിക്കാനറിയുകയും ജീവിതത്തില്‍ അഭിനയമെന്തെന്നറിയാത്ത മലയാളി പ്രേക്ഷകരുടെ ഒരു കുടുമ്പസുഹ്രുത്തും സ്വന്തം കുടുമ്പത്തിന്റെ പുക്കാക്കയും സിനിമാപ്രവര്‍ത്തകരുടെ സ്നേഹനിധിയായ ഹനീഫിക്കയുമൊക്കെയായ

കൊചിന്‍ഹനീഫ ഒരു
വാക്കുപോലും പറയാതെ പിരിഞ്ഞു പോയി നമ്മെ ഒരു പാട് കരയിപ്പിച്ചു.ജീവിതത്തിലും സിനിമയിലും ഒരു വത്സല്യനിധിയായിരുന്ന ഹനീഫ ഓരോ മനുഷ്യര്‍ക്കും ഒരു മാത്രുകാപുരുഷനാണ്.മാപ്പിളപ്പാട്ട് പാടുകയും പാട്ടിനെ ഇഷ്ടപെടുകയും
ചെയ്തിരുന്ന ഹനീഫയുടെ
"കോഴിക്കോട്ടങ്ങാടീലെ കോഴുള്ള തറവാട്ടിലെ കോഴിപ്പാത്തുമ്മാനെ കാണുന്നില്ല നേരം വെളുത്തപ്പൊ കാണുന്നില്ല"എന്ന് ദുബായിയിലെ ഒരു സ്റ്റേജ് പ്രൊഗ്രാമില്‍ പാടിയ പാട്ടാണു കാതില്‍ വന്നടിച്ചു കൊണ്ടിരിക്കുന്നത്.
ജീവിതമൂല്യങ്ങളറിയുന്ന മനുഷ്യനായിട്ടും മന്ടന്‍ കഥാപാത്രങ്ങളിലൂടെ നമ്മെ ചിരീപ്പിച്ച അ അചിരിയാണു മാഞ്ഞുപോയത്.ഇനിയൊരു ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താന്‍ കൊചിന്‍ ഹനീഫയില്ലല്ലോ എന്ന സങ്കടമാണു ഓരോരുത്തര്‍ക്കും.സിനിമയിലും ജീവിതത്തിലും സ്നേഹവും നര്‍മ്മവും കാത്തു സൂക്ഷിച്ചിരുന്ന മനുഷ്യനായിരുന്നു ഹനീഫ.അതു കൊണ്ടാണു കഴിഞ്ഞ ദിവസങ്ങളില്‍ ഒരു നടനും ലഭിക്കാത്തത്ര ആദരാഞ്ജലികള്‍ ഹനീഫയുടെ നാടും വീടും ഏറ്റുവാങ്ങിയത്.മമ്മൂട്ടി മുതല്‍ ഏതൊരു കുട്ടി വരേയും കരയുന്ന നിമിഷങ്ങളാണു കഴിഞ്ഞു പോയതു.35 വര്‍ഷത്തോളം നീളുന്ന സിനിമാ ജീവിതത്തിനി
ടയില്‍ ഒരു കലാകാരനെ പിന്തുടര്‍ന്നേക്കാവുന്ന അഭ്യൂഹങ്ങളോ ഒന്നും ഈ നടനെ പിന്തുടര്‍ന്നിട്ടില്ല.
വെറുമൊരു മലയാളി താരം ഉയരുന്നതിനേക്കാല്‍ ഏറെ ഉയര്‍ന്നു പറന്ന നടനാണു ഹനീഫ കമലഹാസന്‍,രജനികാന്ത്,ശിവാജിഗണേഷന്‍,തുടങുന്ന വമ്പന്‍ താരങളോടൊത്തു അഭിനയിക്കാനും കഴിഞ്ഞു,കമലഹാസന്‍ ഡൈഞറസ് ആക്റ്റര്‍ എന്നാണു ഹനീഫയെ വിശേഷിപ്പിച്ചിരുന്നത്.കരുണാനിധിയോട് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു,കരുണാനിധിയയുടെ കുടുമ്പ സുഹ്രുത്തു കൂടിയായിരുന്ന ഹനീഫയോട് അദ്ധേഹത്തിന്റെ മുറിയിലിരിക്കുമ്പോള്‍ എം ജി ആറിനു ശേഷം ഇവിടെ ഇരിക്കുന്ന രണ്ടാമത്തെ മലയാളിയാണു നിങ്ങള്‍ എന്നു പ്രശംസിച്ചതു നാമോര്‍ക്കുന്നു.നീണ്ട കാലത്തെ അഭിനയജീവിതത്തില്‍ അര്‍ഹതയുണ്ടായിട്ടു പോലും അധികം അവാര്‍ഡുകളൊന്നും അദ്ധേഹത്തെ തേടിയെത്തിയിരുന്നില്ല.അവര്ടുകള്ക്കു മേലെ ജനപ്രീതിയുള്ള സര്‍വമനസ്സ അമ്ഗീഗ്രിത
നായ മനുഷ്യനായിരുന്നു ഹനീഫ.ഹനീഫയുടെ വിടവാങ്ങള്‍ മലയാളസിനിമക്കും സിനിമാപ്രവര്‍ത്തകര്‍ക്കും വലിയൊരു നഷ്ടമാണ്.സാധിക്കാവുന്നതെല്ലാം നേടിയെടുത്തു എന്നു ഹനീഫ ആഷ്വസിക്കുമ്പോഴും 56ആം വയസ്സില്‍ ആറ്റുനോറ്റുണ്ടായ സഫക്കും മര്‍വക്കും താങ്ങും തണലുമായി ഇനിയാരുണ്ടാകും എന്ന ആശങ്ക മാത്രമായിരിക്കും ഹനീഫയുടെ സങ്കടം.
നല്ല മനുഷ്യരെ
ദൈവം പെട്ടെന്നു വിളിക്കും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.ആ വിളി കേട്ടു പോയ ഹനീഫ മരിച്ചെന്നു വിശ്വ
സിക്കാന്‍ മലയാളികള്‍ക്കാവില്ല.അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ എന്നും കൊചിന്‍ഹനീഫ അമരനായി നി
ല്ക്കും.

No comments:

Post a Comment